Tuesday, July 16, 2019

വിവേകാനന്ദൻ്റെ നിവേദിത, ഇന്ത്യയുടേയും...





ഏറെക്കുറെ വിസ്മൃതിയില്‍ പൂണ്ടുപോയൊരു ജീവിതമാണ് സിസ്റ്റര്‍ നിവേദിതയുടേത്. സ്വാമി വിവേകാനന്ദന്‍റെ പ്രിയപ്പെട്ട ശിഷ്യ. അദ്ദേഹത്തിനൊപ്പം ഓർക്കപ്പെടേണ്ട ഒരു സന്യാസിനി പക്ഷേ സ്വന്തന്ത്രാനന്തര ഇന്ത്യയില്‍ വിസ്മരിക്കപ്പെടാതെ  പോയതെന്ത് കൊണ്ടാണ്? 

19-നൂറ്റാണ്ടിന്റെ അവസാനത്തില്‍ വിവേകാനന്ദൻ്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലേക്ക്‌ വന്ന മാര്‍ഗരെറ്റ് നോബിൾ  എന്ന അയര്‍ലണ്ടുകാരി ഇന്ത്യക്കായി ചെയ്ത സേവനങ്ങളോ, സാമൂഹ്യ ഉന്നമന ശ്രമങ്ങളോ അതിന്‍റെ പ്രാധാന്യത്തില്‍ രേഖപ്പെടുത്തുവാന്‍ നമ്മുക്ക് ആകാതെ പോയതെന്ത് കൊണ്ടാണ്? സ്വാമി വിവേകാനന്ദന്റെ തണലില്‍ അവര്‍ ഒതുങ്ങിപ്പോയതാണോ, അതോ പാശ്ചാത്ത്യയായത് കൊണ്ട് അവരുടെ ചിന്തയിലെ ഔന്നത്ത്യം അംഗീകരിക്കാന്‍ ഇന്ത്യന്‍ മനസുകള്‍ക്ക് ആകാതെ പോയതാണോ? 

അത്തരം അന്വേഷണമാണ് രേബ സോമിനെ സിസ്റ്റര്‍ നിവേദിത പിന്നിട്ടു പോയ കാലടികള്‍ പിന്തുടരാന്‍ പ്രേരിപ്പിച്ചതും, 'മര്‍ഗോറ്റ്: സിസ്റ്റര്‍ നിവേദിത ഓഫ് സ്വാമി വിവേകാനന്ദ' എന്ന ജീവചരിത്ര പുസ്തകത്തില്‍ എത്തിക്കുകയും ചെയ്തത്. 

'മര്‍ഗോറ്റ്: സിസ്റ്റര്‍ നിവേദിത ഓഫ് സ്വാമി വിവേകാനന്ദ'


ഗഹനവും, സുദീപ്തവും, ആസ്വാദ്യകരവുമാണ് ഈ പുസ്തകം. ആവരണങ്ങളില്‍ പെട്ട് പൂതലിച്ച് പോകാത്ത ഒന്ന്‍.മാത്രവുമല്ല, ഈ രചന  പുറത്തു വരുന്നത് സിസ്റ്റര്‍ നിവേദിതയുടെ 150 ജനമ്ദിന വര്‍ഷത്തിലാണന്ന പ്രത്യേകത കൂടിയുണ്ട്. 

അവരുടെ ചിന്തകളെ, വികാര വിചാരങ്ങളെ, സന്ദേഹങ്ങളെ ഒക്കെ മനുഷ്യപക്ഷത്ത് നിന്ന് നോക്കി കാണുന്നുണ്ട് ഈ പുസ്തകം. ജീവചരിത്രങ്ങള്‍ "അസാധാരണങ്ങളായ" വ്യക്തിത്വങ്ങളെ മെനയുന്ന ഇക്കാലത്ത് രേബയുടെ ഈ പുസ്തകം സിസ്റ്റര്‍ നിവേദിതയെ നിക്ഷ്പക്ഷ വീക്ഷണത്തില്‍ വിവരിക്കുന്നത് തന്നെ അത്യാഹ്ലാദകരമാണ്. 

ഇന്ത്യയില്‍ ഉണ്ടായിരുന്നു കാലയളവില്‍ സിസ്റ്റര്‍ നിവേദിത തന്റെ കൂട്ടുകാര്‍ക്കെഴുതിയ 800 ഓളം കത്തുകളെ  ആധാരപെടുത്തിയാണ് രേബ ഈ പുസ്തകം എഴുതിയിരിക്കുന്നത്. 

സിസ്റ്റര്‍ നിവേദിതയുടെ ജീവിതത്തെ ഇത്ര സമഗ്രതയില്‍ കാണുന്ന ഒരു സാഹിത്യസംരഭം ഇന്ത്യയിലെ ഒരു ഭാഷയിലും ഇതിന് മുന്‍പ്  ഉണ്ടായിട്ടില്ല. 2013 ല്‍ കൊല്‍ക്കത്തയിലെ ഇന്ത്യന്‍  കൌണ്‍സില്‍ ഫോര്‍ കള്‍ച്ചരല്‍ റിലേഷന്‍സ് മേധാവിയായിരുന്ന കാലത്തായിരുന്നു രേബ ഇത്തരം ഒരു ഉദ്യമത്തിലേക്ക് വരുന്നത്. ഏറെ അധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക് ഈ പുസ്തകത്തിന്‌ ആധാരമായ പല വസ്തുതകകളും തേടി പിടിക്കാന്‍. ചിലവയൊക്കെ അവരെ തേടി എത്തി എന്ന കൌതുകവും രേബ ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ പങ്ക് വെക്കുന്നുണ്ട്. 

1898-ലെ ഒരു തണുത്ത പ്രഭാതത്തില്‍ ലണ്ടനിലെ തില്‍സ്ബറി ജെട്ടിയില്‍ നിന്ന് ഉടയോരെയെല്ലാം കണ്ണീരില്‍ നനയിച്ച് കൊണ്ട് എസ് എസ് മോമ്പസയില്‍ ഇന്ത്യയിലേക്ക്‌ എത്തിയ മര്‍ഗോട്ടിന് നേരിടേണ്ടി വന്നത്  സ്നേഹസ്മൃണമോ, അനുതാപപൂര്‍ണമോ ആയ ഒരു സ്വീകരണമല്ല.  വെളുത്ത വര്‍ഗക്കാരിയുടെ ഇന്ത്യന്‍ സ്നേഹം കപടമെന്നേ ഇന്ത്യക്കാര്‍ പ്രത്യേകിച്ച് ബംഗാളികള്‍ ആദ്യം കരുതിയിരുന്നുള്ളൂ.

ബംഗാള്‍ അന്ന് സ്വന്തന്ത്രിയ സമര രാഷ്ട്രീയതിന്റെ തിളമറിചിലില്‍ വേവുകയായിരുന്നു. രാജ്യസ്വാന്തത്ര്യതിനായി ആത്മസമര്‍പ്പണത്തിന്റെ പാത ഇന്ത്യന്‍ യുവത്വം സ്വീകരിക്കണം എന്നതായിരുന്നു സ്വാമി വിവേകാനന്ദന്റെ ആഹ്വാനം. എന്നാല്‍ മറ്റൊരു ദിശയില്‍  ബ്രഹ്മ സമാജ്  പ്രസ്ഥാനം ജനങ്ങളെ മതത്തിന്‍റെയും, സാമൂഹ്യ ദുരാചാരങ്ങളില്‍ നിന്ന് നിര്‍ധാരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപ്രതരായിരുന്നു.  ഈ രണ്ടു ധാരകള്‍ പരസ്പ്പരം കലഹിക്കുന്ന    ബംഗാളിന്റെ ഭൂമികയില്ലേക്കാണ   നിവേദിത കടന്ന് വന്നത്. 


സ്ത്രീകളുടെ ഉന്നമന്നം വിദ്യാഭ്യാസത്തിലൂടെ  സാധ്യമാക്കണം എന്നതായിരുന്നു അവരുടെ ശ്രമവും, ലക്ഷ്യവും. ഇംഗ്ലണ്ടിലും അവര്‍ ശ്രമിച്ചത്‌ അതായിരുന്നു.  വിവേകാനന്ദന്‍ അവരെ ഇന്ത്യയിലേക്ക്‌ ക്ഷണിക്കുന്നതും അത്തരം ഒരു ഉദ്യമം മനസ്സില്‍ കണ്ടു കൊണ്ടാണ്. ഇന്ത്യന്‍ ഹൈന്ദവ സംസ്കാരത്തേയും അതിന്റെ ആത്മീയപരിസരങ്ങളെ കുറിച്ചു ദീര്‍ഘമായി എഴുതുകയും പ്രസംങ്ങിക്കുകയും   ചെയ്തു. 


ബ്രിട്ടീഷ്‌ ഭരണത്തില്‍ ഞെരിഞ്ഞമര്‍ന്ന ഒരു ജനതയില്‍ നിന്ന് സ്നേഹവും, പരിഗണനയും അവര്‍ നേടിയത് ആ ജനതയുടെ സങ്കടങ്ങല്‍ക്കൊപ്പം നടന്ന് കൊണ്ടായിരുന്നു. കേവലം കൌതുകത്തില്‍ തുടങ്ങിയ ബന്ധം വിവേകാനന്ദനിലൂടെ ഇന്ത്യന്‍ സ്നേഹമായി പരിണമിച്ചു. 
വിവേകാനന്ദന്‍ അവര്‍ക്ക് പ്രഭുവും, പിതാവും ആയിരുന്നുവെങ്കില്‍ ടാഗോരിനോട് ഉണ്ടായിരുന്നത് അദമ്യമായ സ്നേഹവും, ബഹുമാനവുമായിരുന്നു. 

സിസ്റ്റർ നിവേദിത 

ആദ്യമൊക്കെ നിവേദിത ഉയര്‍ത്തിപിടിച്ച ദേശീയബോധത്തെ ടാഗോര്‍ നിരസിക്കുകയാണ് ഉണ്ടായത്. പിന്നീട ടാഗോര്‍ തന്നെ മനസിലാക്കുന്നുണ്ട്‌ അവര്‍ ഉയര്‍ത്തി കൊണ്ട് വന്ന ദേശീയതാ ബോധം അകമേ ഉരവം കൊണ്ട ഒന്നാണ് എന്നും, അത് ഇന്ത്യന്‍ അഖണ്ടതയില്‍ ഊന്നിയിട്ടുല്ലതാണ് എന്നും . അതിന് ബ്രിട്ടീഷ്‌കാര്‍ പൊതിഞ്ഞ് മിനുക്കിയെടുത്ത വ്യജബോധ്യത്തിലെ നിന്ന് ഉണ്ടായതല്ല എന്നും .  ഇന്ത്യയുടെ പൈതൃകത്തെ, വൈവിധ്യമാര്‍ന്ന സംസ്കാരത്തെ, ശാസ്ത്രവബോധത്തെ ഒക്കെ പിന്‍പറ്റിയാണ് നിവേദിത തന്റെ ദേശീയ ബോധം മെനഞ്ഞത്.
ഈ തിരിച്ചറിവില്‍ നിന്നാണ്  'ഭോഗിനി നിവേദിത' എന്ന പേരില്‍ ടാഗോര്‍ ഒരു ലേഖനം എഴുത്തിയത്. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. 

"നിവേദിതയുടെ ധാര്‍ഷ്ട്യം തെല്ലൊന്നുമല്ല എന്നെ ചോടിപിചിട്ടുളത് എന്നിരുന്നാലും അവര്‍  ഈ സമൂഹത്തിന് ചെയ്ത സേവനം അവഗണിക്കാന്‍ പറ്റാത്തതാണ്.  നിവേദിതയെ കേവലം ഒരു ഹിന്ദു സന്യാസിനി ആയല്ല കാണേണ്ടതും മാനിക്കെണ്ടതും  മറിച്ച് ഒരു മനുഷ്യനായി കണ്ടു വേണം. അവര്‍ ഒരേസമയം ചിന്തിന്ക്കുകയും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന്നു.
അവരുടെ ഉള്ളിലെ സ്നേഹം തരിമ്പ്‌ പോലും ചോരാതെ ഈ  സമൂഹത്തിനായി വിളമ്പിയിട്ടുണ്ട്. അതിനാല്‍ തന്നെ അവര്‍ ലോകമാതാ എന്ന നാമത്തിന് അര്‍ഹയാണ്."

പക്ഷേ വിവേകാനന്ദന്‍ നിവേദിതയുടെ ടാഗോര്‍ സ്നേഹത്തെ വിലക്കുന്നുണ്ട്. ടാഗോറിന്റെ കുടുംബം അശ്ലീല വിഷം കൊണ്ട് ബംഗാളിനെ മലീമാസമാക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ടാഗോര്‍ കവിതകളിലെ പ്രണയവും, കാല്‍പ്പനികതയും യുവത്വങ്ങള്‍ വഴി പിഴപ്പിക്കുന്നു എന്നും ഒരു മതം അദ്ദേഹത്തിന് ഉണ്ടായിരുന്നു. .

പക്ഷേ അവര്‍ രഹസ്യമായി തന്നെ ടാഗോറിനെ ആരാധിച്ചു. ഒഴിവുള്ള ദിവസങ്ങള്‍ അവിടെ ചിലവിടാന്‍ ആഗ്രഹിച്ചത്‌ ടാഗോറിന്റെ ഭവനത്തില്‍ സംഗീതത്തിനും, കവിതക്കും അതിലുപരി ആശയവിനിമയത്തിനും അനന്തസധ്യതങ്കല്‍ ഉണ്ട് എന്നേ തിരിച്ചറിവില്‍ ആണ്. 
അക്കാലത്തെ സ്വന്തത്രിയ സമര പ്രമുഖന്മാരായ ഗോപാലകൃഷ്ണ ഗോഖലെ, ആരോബിന്ദ് ഘോഷ് തുടങ്ങിയവരുമായ് ആശയ സംവാദങ്ങള്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നോബേല്‍ ജേതാവ് ജെ സി ബോസിന്റെ ഉയര്‍ച്ചയില്‍ പ്രധാന പങ്കും അവര്‍ വഹിച്ചു. 

രേബ സോം 


അഭാനിന്ദ്രനാഥ്ടാഗോര്‍ തന്റെ പ്രശസ്ഥമായ 'ഭാരത മത' പെയിന്റിംങ്ങിനു നിദാനമായത് അവര്‍ തന്നെ. 

ജീവചരിത്രങ്ങളുടെ  സമീപകാല ചരിത്ര പരിശോധിച്ചാല്‍, ഏറെ വേറിട്ട് നില്‍ക്കും ഈ പുസ്തകം. ഒരു പക്ഷേ ഇന്ത്യക്കായി, അതിന്‍റെ ആത്മീയ സാംസ്‌കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഈ സന്യസിനിയേയും അവരാല്‍ ബന്ധപെട്ടു കിടക്കുന്ന സംഭവങ്ങളെയും വ്യക്തികളേയും സൂതാര്യമായ നോക്കി കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു മികച്ച പുസ്തകം. 


Saturday, January 20, 2018

മൂകതയുടെ മാനിഫെസ്റ്റോ

മൂകതയുടെ മാനിഫെസ്റ്റോ |




ആദർശ് ഓണാട്ട് |



അകമേ ചുരക്കുന്ന വൈയക്തിക സങ്കടങ്ങൾക്ക് മുന്നിലെ മൗനപ്രാർത്ഥനയാണ് ഹാൻ കാങ്ങിന്റെ പുതിയ പുസ്തകം.മൂകവേദനകളുടെ സഞ്ചയമാണ് കാങ്ങിന്റെ ഈ പുസ്തകം. ഉള്ളിലെ ശോകാത്മക മന്ത്രണങ്ങളുടെ മാനിഫെസ്റ്റോ എന്നാണ് ഈ പുസ്തകത്തെ 'ദി ഇക്കണോമിസ്റ്റ്' മാസിക വിശേഷിപ്പിച്ചത്. 

 "ഇരുപത്തിരണ്ട് വയസ്സായ ആ സ്ത്രീ വീട്ടില്‍ തനിച്ച്  കിടന്നു. മഞ്ഞിന്‍ കണങ്ങള്‍ പുല്‍നാമ്പില്‍ നിന്ന് വിട്ട്മാറാതെ തൂങ്ങിനിന്ന ഒരു  ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അത്. കയ്യിൽ  മണ്‍വെട്ടിയുമായി  ഇരുപത്തിയഞ്ചുകാരനായ അവരുടെ ഭര്‍ത്താവ് കുന്നിന്‍ മുകളിലേക്ക് അന്നേരം കയറുകയായിരുന്നു. മണിക്കൂറുകള്‍ മുന്‍പ് മാത്രം ജനിച്ച്, മരിച്ചു പോയ കുഞ്ഞിനെ കുഴിച്ചിടാന്‍. തിണര്‍ത്തു വീങ്ങിയ കണ്ണുകള്‍ ആ സ്ത്രീക്ക് തുറക്കാന്‍ സാധിക്കുമായിരുന്നില്ല. അവരുടെ സന്ധികള്‍ വേദനിച്ചു, വീങ്ങിയ കൈമുട്ടുകള്‍ കല്ലിച്ചു നിന്നു. അപ്പോള്‍, ആദ്യമായി, ഇളംചൂട് അവരുടെ മാറിലേക്ക്‌ ഒഴുകിയിറങ്ങുന്നതായി അവര്‍ക്ക് തോന്നി. അവർ മെല്ലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റു, തിടം വെച്ച മുലകളെ ഞെക്കിപിഴിഞ്ഞു. ആദ്യം മഞ്ഞനിറമാറന്ന ഒരു ദ്രാവകം കിനിഞ്ഞു. പിന്നെ തൂവെള്ള നിറത്തില്‍ പാല്‍ ചുരന്നു." 

പിറന്ന് വീണയുടന്‍ മകള്‍ മരിച്ചു പോയ അമ്മയെക്കുറിച്ച് തെക്കൻ കൊറിയക്കാരിയായ ഹാങ്ങ്‌ കാങ് തന്‍റെ പുതിയ പുസ്തകമായ 'ദി വൈറ്റ് ബുക്കിലെ'  എഴുതിയ മുലപ്പാല്‍ എന്ന കുറിപ്പാണ്. കല്ലിച്ചു പോകുന്ന ഹൃദയവിഷാദതയോടല്ലാതെ ഈ പുസ്തകത്തിലെ കുറിപ്പുകള്‍ ഒക്കെയും വായിച്ച് അവസാനിക്കാന്‍ കഴിയില്ല.

അകമേ ചുരുക്കുന്ന വൈയക്തിക സങ്കടങ്ങൾക്ക് മുന്നിലെ മൗനപ്രാർത്ഥനയാണ് ഹാൻ കാങ്ങിന്റെ പുതിയ പുസ്തകം.മൂകവേദനകളുടെ സഞ്ചയമാണ് കാങ്ങിന്റെ ഈ പുസ്തകം. ഉള്ളിലെ ശോകാത്മക മന്ത്രണങ്ങളുടെ മാനിഫെസ്റ്റോ എന്നാണ് ഈ പുസ്തകത്തെ 'ദി ഇക്കണോമിസ്റ്റ്' മാസിക വിശേഷിപ്പിച്ചത്. 
നോവലെന്നോ, കവിതകളെന്നോ അതുമല്ലെങ്കിൽ ആത്മകഥാ കുറിപ്പുകളോ ഒക്കെയായി ഓരോ വായനക്കാരനും അവരുടെ സൗകര്യത്തിനു വായിച്ചെടുക്കാവുന്ന പുസ്തകമാണ് ഇത്. എഴുത്തുകാരിയോട് തന്നെ ഇതേതു വിഭാഗത്തിൽ പെടുമെന്ന് ചോദിച്ചാൽ വ്യത്യസ്തമായ മറ്റൊരു മറുപടി ലഭിക്കുകയില്ല എന്ന് തീർച്ചയാണ്. ശോകപ്രകൃതമെങ്കിലും കാവ്യാത്മകമാണ് ഇതിന്റെ ഭാഷ. 128 പേജുകൾ മാത്രം വരുന്ന ഈ പുസ്തകം സമീപകാലത്തിറങ്ങിയ കാൾ ഓവ് നൊസ്സഗാർഡിന്റെ 'Autumn' എന്ന പുസ്തകത്തോട് അടുത്ത് നില്‍ക്കുന്നു. വെളുത്ത നിറത്തെ മുന്‍നിര്‍ത്തിയാണ് ഹാന്‍ കാങ്ങിന്റെ ആഖ്യാനം. വെളുത്ത നിറം മരണ ദുഖത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. 

പിറന്ന് മണിക്കൂറുകൾ മാത്രം ജീവൻ നിന്ന സഹോദരിയുടെ വേർപാട് തന്റെ ജീവിതത്തിൽ എങ്ങനെയൊക്കെ ആഴത്തിൽ അനുഭവപ്പെട്ടെന്നു പറയുകയാണ് ഹാൻ കാങ് പുതിയ പുസ്തകത്തിൽ. അവരുടെ തന്നെ 'ഹ്യൂമൻ ആക്ടസ് ',  ഇന്റർനാഷണൽ ബുക്കർ ലഭിച്ച 'ദി വെജിറ്റേറിയൻ 'എന്നിവയിൽ നിന്നും വ്യത്യസ്തമാണ് ഈ പുസ്തകം. 

'ദി വെജിറ്റേറിയൻ ' ഭ്രമാത്മകമായൊരു സാഹിത്യ വിരുന്നായിരുന്നു. തെക്കൻ കൊറിയയിലെ യി സാങ് എന്ന കവിയുടെ വിശ്രുത വരിയായ് 'മനുഷ്യൻ തീർച്ചയായും സസ്യമായിരിക്കണം' നിന്നും കാങ് പ്രചോദനം കൊണ്ടതാണ് ആ പുസ്തകം. ചെറുതിലെ വായിച്ച ആ കവിതാശകലം ഹാൻ കാങ്ങിനെ കൗമാരത്തിലും, പിന്നീട് യൗവനത്തിലും പിന്തുടർന്നിരുന്നു. ഉള്ളിലെ ഉള്ള മനുഷ്യത്വത്തോടുള്ള കൂറിൽ നിന്നാണ് ഒരു രാത്രി വെളുത്തു മാത്രം സസ്യഭുക്കായി മാറുന്ന  യിയോങ് ഹേ എന്ന വീട്ടമ്മയെ അവർ സൃഷ്ട്ടിക്കുന്നത്. 'ഹ്യൂമൻ ആക്ടസ് ' പക്ഷേ കുറച്ചൂടെ ചരിത്രപരമാണ്.  1980ലെ ഗ്വാഗ്ഞ്ചു കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് ആ നോവൽ. രണ്ടും കാങ്ങിലെ പ്രതിഭയുടെ വെവിധ്യത്തെ പ്രകാശിപ്പിക്കുന്നതാണ്. 
ജീവിതത്തെ കുറിച്ച് ഉള്ള സന്ദേഹങ്ങളെ ദാർശനികത്വം നിറച്ചവതരിപ്പിക്കുന്നതിൽ കാങ്ങിന്റെ വൈദഗ്ത്യത്തെ എത്ര ശ്ലാഘിക്കുച്ചാലും മതിയാവുകയില്ല. ഒപ്പം ദെബോരാ സ്മിത്തിന്റെ വിവർത്തന മികവിനേയും. 

"വസന്തത്തിൽ വെളുത്ത വസ്തുക്കളെക്കുറിച്ചു എഴുതുവാൻ തീരുമാനിച്ചപ്പോൾ ഞാൻ ചെയ്തത് അതിനെ പറ്റി ഒരു പട്ടിക തയ്യാറാക്കുകയായിരുന്നു. 

കൈക്കുഞ്ഞിനെ പൊതിയുന്ന തുണി 
കുട്ടിയുടുപ്പ് 
ഉപ്പ് 
ഹിമം
മഞ്ഞുകട്ടി 
ചന്ദ്രൻ 
അരി 
തിരമാലകൾ 
യുലാൻ പൂവ് 
വെളുത്ത പക്ഷി 
ലേഖാശൂന്യമായ പേപ്പർ
വെളുത്ത നായ 
വെളുത്ത മുടി 
ശവമുഖത്തുണി. 

ഇതോരോന്നും എഴുതുമ്പോൾ,  എന്നിലൂടെ അസ്വാസ്ഥ്യത്തിന്റെ ചെറുതിരകൾ  അലയടിച്ചിരുന്നു. എന്നിൽ പക്ഷേ ഈ പുസ്തകം എഴുതുന്നതിന്‍റെ ശരിയെ പറ്റി അവബോധം ഉണ്ടായിരുന്നു. എഴുത്തു എന്നിൽ പരിവർത്തനം കൊണ്ട് വരുമെന്ന് എനിക്ക്  അറിയാമായിരുന്നു. തിണർത്ത മുറിവിൽ വെളുത്ത ഓയിന്റ്മെന്റ് പുരട്ടുന്നത് പോലെയോ,  വൃണത്തിൽ വെളുത്ത തുണി പൊതിഞ്ഞു മറക്കുന്നത് പോലെയാകാം അത്." 

തന്റെ ഉള്ളിലെ തോരാത്ത വേദനകൾക്കുമേൽ മരുന്ന് വെക്കൽ ആണ് എഴുത്തെന്നു പറഞ്ഞു വെക്കുകയാണ് എഴുത്തുകാരി. ശൈത്യകാലത്ത് അവിചാരിതമായി ലഭ്യമായ എഴുത്ത് സ്കോളർഷിപ്പുമായി ബന്ധപെട്ടു പോളണ്ടിലെ വർസേയിൽ കഴിയുകയായിരുന്നു അവർ. മഞ്ഞു പൊഴിയാൻ തുടങ്ങുന്നൊരു രാത്രിയിൽ നിനച്ചിരിക്കാതെ എത്തിയ മൈഗ്രൈൻ അവരെ വല്ലാതെ വിമ്മിട്ടപ്പെടുത്തുന്നു. മരുന്നിൽ അഭയം തേടിയിട്ടും ഒഴിയാതെ ആ അസ്വാസ്ഥ്യം അവരെ അലോസരപ്പെടുത്തുന്നു. ഒന്നിനും കെൽപ്പില്ലാത്ത, മൈഗ്രൈൻ പിടിയിൽ അവർ ശരീരവേദനയെ പറ്റി വല്ലാതെ വേവുന്നു. അത് എല്ലായിപ്പോഴും ജാഗ്രത്തായി ഇരിക്കാൻ പ്രേരിപ്പിക്കുന്നതാണെന്നു അവർ പറയുന്നു. 

"ഓരോ നിമിഷവും അദൃശ്യമായ ഒരു മലഞ്ചെരുവിൽ നിന്നുള്ള കുതിച്ചു ചാട്ടമാകുന്നു. ഇതേ വരെ ജീവിച്ച ജീവിതത്തിൽ നിന്നും ആപത്കരമായ ശൂന്യതയിലേക്കു ഒരു ചവിട്ടടി വെക്കുന്ന പോലെ.  എന്തെങ്കിലും പ്രത്യേക നെഞ്ചുറപ്പിൽ നിന്ന് അല്ല മറിച്ചു മറ്റൊരുവഴിയും ജീവിതത്തിൽ ഇല്ല എന്ന തിരിച്ചറിവിൽ നിന്നും നമ്മൾ അത്തരം ഒരു സാഹസത്തിനു മുതിരുന്നത്. 

ഹാൻ കാങ്ങിന്റെ സങ്കടക്കടലിൽ പെട്ടു പോകാൻ അധികം സമയം വേണ്ടിവരുന്നില്ല. പരസ്പരം ബന്ധിതമല്ലാത്ത ജീവിതത്തിലെ നിത്യവസ്തുക്കളിൽ ജീവിതത്തിന്റെ ബന്ധം തേടുകയാണ് എഴുത്തുകാരി. 

Thursday, February 10, 2011

God on Walk















It is a special kind of temple custom, where the deity of goddess will be placed in this special arrangement, Jeevatha. Jeevatha along with 'chendamelam' (percussion) will visit every household, it is known as ‘parayeduppu’. After accepting the offer from her devotees, Jeevatha will perform a special kind of dance. The month of 'parayduppu' would commence by the end of November-March in this part.








Friday, February 4, 2011

Kalamandalam Gopi-the doyen of Kathakali





Kalamandalam Gopi Asan performed as Nalan in the Nishagandhi Festival, Kanakakkunnu this year

Monday, January 24, 2011

Thoranayudham







Rithu Prakash-Mohiniyattam




Rithu Prakash, an upcoming professional Mohiniyattam dancer, inspired by her guru Dr. Neena Prasad has taken up the detailed study of this beautiful art form. She has already completed her post graduation in Bharatnatyam from Madras University.

വിവേകാനന്ദൻ്റെ നിവേദിത, ഇന്ത്യയുടേയും...

ഏറെക്കുറെ വിസ്മൃതിയില്‍ പൂണ്ടുപോയൊരു ജീവിതമാണ് സിസ്റ്റര്‍ നിവേദിതയുടേത് . സ്വാമി വിവേകാനന്ദന്‍റെ പ്രിയപ്പെട്ട ശിഷ്യ. അദ്ദേഹത്തിനൊപ്പം ഓ...